കണ്ണൂർ: പോലീസിനു നേരെ ബോംബെറിഞ്ഞ കേസില്‍ 20 വർഷത്തെ ശിക്ഷലഭിച്ച സിപിഎം നേതാവ് വി.കെ.നിഷാദിന് പരോള്‍. ഷുക്കൂർ വധവുമായി ബന്ധപ്പെട്ട സംഘർഷത്തിലാണ് ഇയാൾ പോലീസിനു നേരെ ബോംബെറിഞ്ഞത്.
കേസിൽ കഴിഞ്ഞ മാസമാണ് നിഷാദിനെ കോടതി ശിക്ഷിച്ചത്. കണ്ണൂർ സെൻട്രൽ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇയാൾക്ക് പരോൾ ലഭിക്കുന്നത്. ആറ് ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.
നിഷാദിന്റെ പിതാവിന് അസുഖം ആയതിനാല്‍ പരോള്‍ അനുവദിച്ചെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. നിലവില്‍ 16 കേസുകളില്‍ പ്രതിയാണ് വി.കെ.നിഷാദ്. കൊലപാതകം, സംഘംചേര്‍ന്ന് ഭീഷണിപ്പെടുത്തല്‍, മര്‍ദിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് നിഷാദിനെതിരേയുള്ളത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡ് മൊട്ടമ്മലില്‍ നിന്ന് മത്സരിച്ച നിഷാദ് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. എന്നാൽ ജയിലിലായതിനാല്‍ നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.